Monday, June 16, 2025

അധ്യാപികയ്ക്ക് ശുചിമുറി തുറന്നു കൊടുത്തില്ല; പെട്രോൾ പമ്പ് ഉടമയ്ക്ക് 1.65 ലക്ഷം പിഴ. പമ്പുകാർക്കുള്ള ഒരു പാഠമാണിതെന്ന് അദ്ധ്യാപിക.

പെട്രോൾ പമ്പിലെ ശുചിമുറി തുറക്കാത്തതിന് പൊലീസിനെ വിളിക്കാമോ..? അങ്ങനത്തെ ഒരു വിളിയിൽ പയ്യോളി പൊലീസ് എത്തി ബലമായി ശുചിമുറി തുറന്നു കൊടുത്ത അനുഭവമാണ് പത്തനംതിട്ട ഏഴംകുളം സ്വദേശിനി അധ്യാപിക സി.എൽ ജയകുമാരിക്കുള്ളത്. പത്ത് മാസത്തിനിപ്പുറം പെട്രോൾ പമ്പിന് 1.65 ലക്ഷം പിഴയും കിട്ടി.

പത്തനംതിട്ട ഏഴംകുളം സ്വദേശിനി ഈരകത്തു ഇല്ലംവീട്ടിൽ സി.എൽ.ജയകുമാരിയുടെ പരാതിയിൽ ആണ് കോഴിക്കോട് പയ്യോളിയിലെ പെട്രോൾ പമ്പ് ഉടമ ഫാത്തിമ ഹന്ന പിഴയടയ്ക്കേണ്ടത്. പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റേതാണ് വിധി.

പമ്പുകാരുടെ അഹങ്കാരത്തിന്റെ ചരിത്രം. 2024 മെയ് 8ന് കാസർകോട് നിന്ന് പത്തനംതിട്ടയ്ക്ക് വരും വഴിയാണ് പയ്യോളിയിലെ ഫാത്തിമ ഹന്നയുടെ പമ്പിൽ പെട്രോൾ അടിക്കാൻ കയറിയത്. പെട്രോൾ അടിച്ചു കഴിഞ്ഞ് ശുചിമുറിയിൽ ചെന്നപ്പോൾ പൂട്ടിയിട്ടിരിക്കുന്നു. താക്കോൽ ആവശ്യപ്പെട്ടതോടെ പുരുഷ ജീവനക്കാരൻ മോശമായി പെരുമാറി. താക്കോൽ മാനേജരുടെ കയ്യിലാണെന്നും അദ്ദേഹം വീട്ടിൽ പോയി എന്നുമായിരുന്നു വിശദീകരണം.

ജയകുമാരി പയ്യോളി പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് ശുചിമുറി ബലമായി തുറന്നു കൊടുത്തു. ഉപയോഗ ശൂന്യമെന്നായിരുന്നു ജീവനക്കാർ പറഞ്ഞതെങ്കിലും പൊലീസ് തുറന്നപ്പോൾ കണ്ടത് ഒരു തകരാറുമില്ലാത്ത ശുചിമുറിയായിരുന്നു.

എന്തായാലും ജയകുമാരി പരാതി നൽകി. കമ്മിഷൻ രണ്ടുകൂട്ടരേയും വിളിച്ച് വിസ്ത‌രിച്ചു. പമ്പ് ചട്ടം പറയുന്ന സൗകര്യങ്ങൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടു. രാത്രി ഒരു സ്ത്രീയ്ക്കുണ്ടായ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ വിലയിരുത്തിയാണ് പിഴയിട്ടത്.
1.50,000 രൂപ പിഴയും 15,000 കോടതിച്ചെലവും ചേർത്ത് 1.65ലക്ഷം അടയ്ക്കണം.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts