എറണാകുളം : ആശാ ശരത്തിനെതിരായ നിക്ഷേപത്തട്ടിപ്പിലെ നടപടികൾ സ്റ്റേ ചെയ്‌തു. ഹൈക്കോടതിയാണ് കൊട്ടാരക്കര പൊലീസെടുത്ത കേസിലെ നടപടികൾ സ്റ്റേ ചെയ്‌തത്. കേസ് റദ്ദാക്കണമെന്ന ആശ ശരത്തിൻറെ ഹർജിയിലാണ് നടപടി.
വിവാദ സ്ഥാപനത്തിൻ്റെ ഉടസ്ഥാവകാശവുമായി തനിക്ക് ബന്ധമില്ലെന്നാണ് ആശ ശരത്തിൻറെ ഹർജിയിൽ ഉള്ളത്. വിവിധ നൃത്തരൂപങ്ങളിൽ സ്ഥാപനത്തിനാവശ്യമായ കണ്ടൻ്റുകൾ നൽകിയെന്നത് മാത്രമാണ് സ്ഥാപനവുമായുള്ള തൻ്റെ ബന്ധമെന്നും ആശ ശരത് വ്യക്തമാക്കിയിരുന്നു.
പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നായിരുന്നു ആശ സരത്തിനെതിരെയുള്ള പരാതി. ആശാ ശരത്തിന്റെ പങ്കാളിത്തത്തിലുള്ള സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ഓൺലൈൻ തട്ടിപ്പു നടത്തി ആളുകളെ പറ്റിച്ചുവെനന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ വാർത്ത വന്നത്.
നടിക്ക് ഈ കമ്പനിയിൽ ഷെയർ ഉണ്ടെന്നും പ്രാണ ഡാൻസ് ആപ്പ് ഇതിന്റെ ഭാഗമാണെന്നുമായിരുന്നു ആരോപണം. എന്നാൽ വാർത്തകൾക്ക് പിന്നാലെ ആശ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പങ്കാളിത്തവുമില്ലെന്ന് കോയമ്പത്തൂർ ആസ്ഥാനമായ സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുടെ വാർത്താക്കുറിപ്പും നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ആരോടും പരാതിയോ പരിഭവമോ ഇല്ലെന്ന് ആശ ശരത്ത് പ്രതികരിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X