മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയതിൽ വലിയ സന്തോഷമുണ്ടെന്ന് നടൻ വിജയ രാഘവൻ. ലഭിച്ചത് രാജ്യത്തിന്റെ അംഗീകാരമാണെന്നും അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവന് മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചത്.
എന്റെ എല്ലാം സിനിമ മാത്രമാണ്. 42 വർഷം കഴിഞ്ഞു മലയാള സിനിമയിൽ. അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. പ്രേക്ഷകന്റെ ഇഷ്ടമാണ് നയിക്കുന്നത്. അംഗീകാരങ്ങൾ കൃത്യസമയത്ത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ആളാണ് ഞാൻ. ഈ അംഗീകാരവും വൈകിയിട്ടില്ല,’ വിജയരാഘവൻ പറഞ്ഞു. അവാർഡ് ലഭിച്ച പൂക്കാലത്തിലെ കഥാപാത്രത്തിനായി ഭാരം കുറച്ചതടക്കം ഒരുപാട് കഷ്ടപ്പെട്ടു. അവാർഡ് അണിയറ പ്രവർത്തകർക്ക് കൂടിയുള്ള അംഗീകാരമാണെന്നും വിജയരാഘവൻ പറഞ്ഞു.
വിജയരാഘവന്റെ ആദ്യ ദേശീയ പുരസ്‌കാരമാണിത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് മികച്ച മലയാള ചിത്രം. മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലെ അഭിനയത്തിലൂടെ ഉർവശി സ്വന്തമാക്കി.
ട്വൽത്ത് ഫെയിൽ ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം ജവാനിലെ അഭിനയത്തിന് ഷാരൂഖ് ഖാനും ട്വൽത്ത് ഫെയിലിലെ അഭിനയത്തിന് വിക്രാന്ത് മാസിയും പങ്കിട്ടു. റാണി മുഖർജിയാണ് മികച്ച നടി. മസിസ് ചാറ്റർജി വേഴ്‌സസ് നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080