കൊല്ലം : കുണ്ടറ, എഴുകോൺ, പുനലൂർ എന്നീ സ്റ്റേഷനുകളിൽ എസ്.എച്ച്.ഒ. ആയി സേവനം അനുഷ്ടിച്ചുള്ള ബിനുകുമാർ ടി, ചെങ്ങന്നൂർ ഡി.വൈ.എസ്.പി ആയി ചുമതലയേറ്റു. വള്ളിക്കുന്നം സ്റ്റേഷനിലെ SHO ആയിരിക്കുമ്പോൾ ആണ് സ്ഥാനക്കയറ്റം ലഭിച്ചത്. സേവനമനുഷ്ടിച്ചിട്ടുള്ള സ്റ്റേഷനുകളിലൊക്കെ തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഏതൊരാൾക്കും നേരിൽ കണ്ടു പരാതി ബോധിപ്പിക്കാനും, പരാതിക്കാരുടെ വിഷയങ്ങൾ ഒരു പോലീസ് ഓഫീസറിനുപരി നല്ലൊരു മനുഷ്യനായി ഇരുന്നു കേട്ട് വേണ്ട പരിഹാര നിർദ്ദേശങ്ങൾ കൊടുക്കാനുമുള്ള കഴിവ് ബിനുകുമാറിന്റെ പ്രത്യേകതയാണ്.
2017 ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ പുരസ്‌ക്കാരവും നേടിയിട്ടുള്ള ബിനുകുമാർ തിരുവനന്തപുരം കാട്ടാക്കട ഒറ്റശേഖരമംഗലം സ്വദേശിയാണ്. നല്ലൊരു ഗായകൻ കൂടിയായ ബിനുകുമാർ പോലീസ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്തിനു മുന്നേ ഗവണ്മെന്റ് സ്കൂളുകളിൽ ഹൈസ്കൂൾ അധ്യാപകനായും ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. MA English, MA History, BEd Set എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്.
2023 ൽ കോഴിക്കോട് ക്രൈം ബ്രാഞ്ച് സി ഐ ആയിരിക്കുമ്പോൾ വൈത്തിരി റിസോർട്ട് ഉടമയെ കൊട്ടേഷൻ സംഘം വധിക്കുകയും പ്രതികളിൽ ഒരാൾ കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോവുകയും, ആ പ്രതിയെ പതിനെട്ട് വർഷങ്ങൾക്ക് ശേഷം എസ്.പി. മൊഇദീൻകുട്ടി ഐ.പി.എസ്, അജിത പ്രഭാകർ എ.സി.ഐ എന്നിവർക്കൊപ്പം സൗദിയിൽ പോയി പിടികൂടിയത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. നിരവധി സുപ്രധാന കേസുകളിലെ പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യുവാനും, അന്വേഷണം നടത്തിയ കേസിലുകളിലെ പ്രതികൾക്ക് ജീവപര്യന്തം വരെ ശിക്ഷ വാങ്ങിക്കൊടുക്കുവാനും ബിനുകുമാറിന്റെ അന്വേഷണമികവിന് കഴിഞ്ഞിട്ടുണ്ട്. വീട്ടമ്മയായ ദിവ്യ ആണ് ഭാര്യ, എൽ.എൽ.ബി അവസാന വർഷ വിദ്യാർത്ഥിയായ ആദിത്യൻ, പ്ലസ് ടു വിദ്യാർത്ഥിയായ അക്ഷയ് എന്നിവർ മക്കളാണ്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080