Sunday, June 15, 2025

രാമേശ്വരം കഫെ സ്ഫോടനം; പ്രതികൾ കർണാടകയിലുടനീളം സ്ഫോടനത്തിന് ലക്ഷ്യം വെച്ചതായി സൂചന.

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം സ്ഫോടനക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ ലക്ഷ്യം വെച്ചത് കർണാടകയിലുടനീളം സ്ഫോടനം നടത്താനായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി വെളിപ്പെടുത്തി. കർണാടകയിലുടനീളം ബോംബ് സ്ഫോടനത്തിന് പദ്ധതി തയ്യാറാക്കാൻ ശിവമോഗ തീർഥഹള്ളി സ്വദേശിയായ അബ്ദുൾ മതീൻ താഹ തന്നോട് ആവശ്യപ്പെട്ടതായി അറസ്റ്റിലായ മുസമ്മിൽ ഷെരീഫ് ആണ് എൻഐഎക്ക് മൊഴി നൽകിയത്.

മുസാവിർ ഹുസൈൻ ഷസേബ് എന്നയാളാണ് സ്ഫോടനക്കേസിലെ മുഖ്യ സൂത്രധാരനായ അബ്ദുൾ മതീൻ താഹയുടെ നിർദേശപ്രകാരം കഫേയിൽ ബോംബ് സ്ഥാപിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2019ൽ ശിവമോഗയിൽ നടന്ന തുംഗ ട്രയൽ സ്ഫോടനത്തിലും 2022 നവംബർ 21ന് മംഗളൂരുവിൽ നടന്ന കുക്കർ സ്ഫോടനത്തിലും ഇരുവരും പങ്കാളികളാണ്.

ബെംഗളൂരുവിലെ ഹെഗ്ഡെ നഗറിലേക്ക് താമസം മാറിയതിന് ശേഷമാണ് ഷെരീഫ് താഹയുമായും ഷാസേബുമായും ബന്ധപ്പെടുന്നത്. താഹയും ഷാസേബും ആസൂത്രണം ചെയ്ത ഭീകരാക്രമണ പദ്ധതികളെക്കുറിച്ച് ഇയാൾക്ക് അറിയാമായിരുന്നുവെന്നും ഐസിസ് ഹാൻഡ്ലർമാരുമായ ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

ആക്രമണം നടത്താൻ അനുയോജ്യമായ തിരക്കേറിയ സ്ഥലങ്ങളും ഹോട്ടലുകളും കണ്ടെത്താൻ താഹയെയും ഷാസേബിനെയും സഹായിച്ചത്
ഷെരീഫായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാമേശ്വരം കഫേയിൽ ബോംബ് സ്ഥാപിക്കാൻ പ്രതികൾ തീരുമാനിച്ചത്. സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കണ്ടെത്തിയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെക്കുറിച്ച് വിവരം അറിയിക്കുന്നവർക്ക് പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.

Follow us on
Kundara MEDIA
facebook | instagram | youtube | whatsapp | threads

⚠️⚠️⚠️⚠️⚠️⚠️⚠️⚠️
വാർത്തകൾ വാട്സാപ്പിലൂടെ വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക 👇
+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts