ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ വിപുലമായ സമാധി ചടങ്ങുകളോടെ നടക്കും. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ നാളെ നടക്കും.മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിലേക്ക് മൃതദേഹം ഇന്ന് കൊണ്ട് പോകും.
നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും.ഗോപൻസ്വാമിയുടെ മകൻ സനന്ദനും വി.എച്ച്.പി. നേതാക്കൾ അടക്കമുള്ളവരും മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയിൽ ഏർപ്പെടുത്തി.
നെയ്യാറ്റിൻകരയിലെ ഗോപൻസ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തിൽ പ്രത്യക്ഷത്തിൽ കാണാനില്ലെന്നാണ് പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്.വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.
ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാൻ ഒരാഴ്ചയോളം സമയമെടുക്കും. അതേസമയം വിവാദമായ നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചപ്പോൾ കണ്ടത് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കല്ലറയിൽ കണ്ടെത്തിയത്.
വായ തുറന്ന നിലയിലാണ്. വായിൽ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാദ്രവ്യങ്ങൾ നിറച്ചിട്ടുമുണ്ട്.