ദുബായ്: ഇന്ത്യ സന്ദർശിക്കാനെത്തുന്ന യുഎഇക്കാർക്ക് പുതിയ ഹാൻഡ് ബാഗേജ് നിയന്ത്രണങ്ങൾ. സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ (ബിസിഎഎസ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ആണ് പുതിയ നിയന്ത്രണങ്ങൾ അറിയിച്ചത്. ഈ നിയന്ത്രണങ്ങൾ അനുസരിച്ച്, ലഗേജുകൾക്ക് കർശനമായ വലിപ്പവും ഭാരനിയന്ത്രണങ്ങളുമാണ് നടപ്പാക്കിയത്.
സുരക്ഷയും എയർപോർട്ട് കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനാണ് നിയന്ത്രണങ്ങൾ നടപ്പാക്കിയത്. വിമാനയാത്രികർ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം. മെയ് 2ന് മുൻപ് ബുക്ക് ചെയ്യുകയും അതിന് ശേഷം മാറ്റങ്ങൾ വരുത്തുകയും ചെയ്ത യാത്രക്കാർ പുതിയ നിയന്ത്രണങ്ങൾ പിന്തുടരേണ്ടതാണ്.
യാത്രക്കാർക്ക് വിമാനത്തിനുളളിൽ ഒരു ബാഗ് മാത്രമേ കയ്യിൽ വെയ്ക്കാൻ പാടുളളൂ. ഈ ബാഗിന്റെ ഭാരം ഏഴ് കിലോയിൽ കൂടാനും പാടില്ല. മറ്റുളള എല്ലാ ബാഗുകളും ചെക്ക് ഇൻ ചെയ്യേണ്ടതുണ്ട്. ആഭ്യന്തര – അന്താരാഷ്ട്ര യാത്രകൾക്ക് ഈ നിയന്ത്രണം ബാധകമായിരിക്കും. ഇക്കോണമി, പ്രീമിയം ഇക്കോണമി ക്ലാസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഏഴ് കിലോയും ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് 10 കിലോ വരെയും ഭാരമുളള ബാഗുകൾ കയ്യിൽ കരുതാം.
ഹാൻഡ് ബാഗേജിൻറെ അളവ് സംബന്ധിച്ചും മാനദണ്ഡങ്ങളുണ്ട്. ബാഗിൻറെ ഉയരം 55 സെമീ, നീളം 40 സെമീ, വീതി 20 സെമീ അധികമാകാൻ പാടില്ല. ഭാരത്തിലോ അളവിലോ അധികമാണ് ലഗേജെങ്കിൽ യാത്രക്കാർ അധിക ചാർജ് നൽകേണ്ടി വരും. 2024 മെയ് 2ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കിൽ വിമാനയാത്രയിൽ ഈ പുതിയ നിയമം ബാധകമാകില്ല. ഇക്കോണമി ക്ലാസിലെ യാത്രക്കാർക്ക് 8 കിലോ, പ്രീമിയം എക്കോണമി യാത്രക്കാർക്ക് 10 കിലോ, ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് 12 കിലോ എന്നിങ്ങനെ ഭാരം വരുന്ന ഹാൻഡ് ലഗേജുകൾ കൊണ്ടുപോകാം.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080