ഇന്റർവ്യൂവിന്റെ മലയാള പരിഭാഷ.
ഖാലിദ് അൽ അമേറി : ലോകം എങ്ങനെ മമ്മൂക്കയെ ഓർക്കണം?
മമ്മൂട്ടി : ആളുകൾ വിചാരിക്കുന്നത് നടീ നടൻമാർ എല്ലാം മടുക്കുന്നൊരു സാഹചര്യത്തിൽ എത്തും എന്നതാണ്.
ഖാലിദ് അൽ അമേറി : താങ്കൾ അങ്ങനൊരു സാഹചര്യത്തെപ്പറ്റി ആലോചിക്കാറുണ്ടോ..?
മമ്മൂട്ടി : ഒരിക്കലും ഇല്ല
മമ്മൂട്ടി : എനിക്ക് സിനിമ മടുക്കാറില്ല. പക്ഷെ ആ മടുപ്പ് എന്റെ അവസാന ശ്വാസത്തോടെയായിരിക്കും.
ഖാലിദ് അൽ അമേറി : അപ്പോൾ താങ്കളുടെ അവസാന ശ്വാസം വരെ സിനിമ ചെയ്യുന്നതിനെ കുറിച്ച് പറയുമ്പോൾ, ഈ ലോകം താങ്കളെ എങ്ങനെ ഓർക്കണമെന്നാണ് ആഗ്രഹം ?
മമ്മൂട്ടി : എത്രനാൾ അവരെന്നെ ഓർക്കും ?… 1 വർഷം, 10 വർഷം, 15 വർഷം… ? അത് കഴിഞ്ഞു..? ലോകാവസാനം വരെ മനുഷ്യർ നമ്മളെ ഓർത്തിരിക്കണമെന്നു നമ്മൾ പ്രതീക്ഷിക്കരുത്. അങ്ങനൊരു അവസരം ആർക്കുമുണ്ടാവില്ല. മഹാരഥന്മാർപോലും വളരെ കുറച്ചു മനുഷ്യരാൽ ആണ് ഓർക്കപ്പെടാറുള്ളത്. ഞാൻ ആയിരക്കണക്കിന് നടന്മാരിൽ ഒരാൾ മാത്രമാണ്. അവർക്കെങ്ങനെ എന്നെ ഒരു വർഷത്തിൽ കൂടുതൽ ഓർത്തിരിക്കാൻ സാധിക്കും. അതിൽ എനിക്കൊരു പ്രതീക്ഷയുമില്ല.
ഖാലിദ് അൽ അമേറി : ഒരിക്കൽ നിങ്ങളീ ലോകം വിട്ടുപോയാൽ ? നിങ്ങളതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ… ?
മമ്മൂട്ടി : അത് സാധ്യമല്ലല്ലോ ? എല്ലാരും ചിന്തിക്കുന്നത് ലോകാവസാനം വരെ നമ്മളെ ഓർമ്മിക്കപ്പെടണമെന്നാണ്. എന്നാൽ അങ്ങനെ നടക്കില്ല.
ഖാലിദ് അൽ അമേറി : ഇത് വളരെ ശക്തിയുള്ള മെസ്സേജ് ആണ്
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp