ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ മുഖ്യപ്രതികൾ പിടിയിൽ. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവരാണ് പിടിയിലായത്. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരാണ് ഇരുവരും.
വ്യാജപേരുകളിൽ കൊൽക്കത്തയിൽ ഒളിച്ചുകഴിയുകയായിരുന്ന ഇരുവരേയും പശ്ചിമബംഗാളിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് പുലർച്ചെ ഇവരെ കൊൽക്കത്തയിൽ എത്തിയ എൻഐഎ സംഘം പിടികൂടുകയായിരുന്നു.
പ്രതികളെ പിടികൂടുന്നതിന് കേരള പൊലീസും എൻഐഎയ്ക്ക് ആവശ്യമായ സഹായം നൽകി. പ്രതികളെ പിടികൂടാൻ കേരള, കർണാടക പൊലീസ് സംഘങ്ങളുടെ സജീവസഹകരണം ഉണ്ടായിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കി.
പദ്ധതിയുടെ ബുദ്ധികേന്ദ്രം താഹയും സ്‌ഫോടകവസ്തു വെച്ചത് ഷസീബ് ആണെന്നും പോലീസ് പറഞ്ഞു. നേരത്തേ രാമേശ്വരം കഫേയിൽ മാർച്ച് 1 നടന്ന സ്‌ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. കേസിൽ സംശയിക്കുന്നവരുടെ വിവരം നൽകുന്നവർക്ക് നേരത്തേ എൻഐഎ പത്തുലക്ഷം രൂപ റിവാർഡ് പ്രഖ്യാപിച്ചിരുന്നു.
കർണാടകയിലെ ബസുകളിൽ ഇവർ സഞ്ചരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എൻഐഎ ഇവരുടെ പലരീതിയിലുള്ള ഫോട്ടോകൾ പുറത്തുവിട്ടിരുന്നു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080