ന്യൂഡൽഹി: ഗോണ്ടയിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് ട്രെയിൻ പാളം തെറ്റി നാലുപേർ മരിച്ചു. ഉച്ചയ്ക്ക് 2.30 ഓട് കൂടിയാണ് അപകടം നടന്നത്. പാളം തെറ്റിയ 4 കോച്ചുകൾ തലകീഴായി മറിഞ്ഞു.
വലിയ സ്‌ഫോടനം കേട്ടതായി ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്‌പ്രസിൻ്റെ ലോക്കോ പൈലറ്റിൻ്റെ വെളിപ്പെടുത്തൽ. ഗോണ്ടയിൽ വെച്ച് ദിബ്രുഗഢ് എക്‌സ്പ്രസിന്റെ (15904) 23 കോച്ചുകളിൽ 21 എണ്ണമാണ് പാളം തെറ്റിയത്. അതിൽ അഞ്ച് എസി കോച്ചുകളും ഒരു ജനറൽ കമ്പാർട്ട്‌മെൻ്റും പാൻട്രിയും ഉൾപ്പെടുന്നു.
ജുലാഹി റെയിൽവേ സ്റ്റേഷന് ഏതാനും കിലോമീറ്ററുകൾക്ക് മുമ്പായിരുന്നു സംഭവം. അപകടത്തിൽ നാല് പേർക്ക് ജീവൻ നഷ്ടമാവുകയും 25-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ ട്രെയിനിന്റെ എ സി കോച്ചുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ദിബ്രുഗഡ് എക്സ്പ്രസ് ചണ്ഡിഗഡിൽ നിന്നും ദിബ്രുഗഡിലേക്ക് സ്ഥിരം സർവീസ് നടത്തുന്ന ട്രെയിനാണ്. അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിശദവിവരങ്ങൾ ശേഖരിച്ചുവരികയാണെന്നാണ് അധികൃതർ അറിയിച്ചത്.
ജിലാഹി റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് കുറച്ച് കിലോമീറ്ററുകൾക്ക് മുൻപ് പാളം തെറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് ഇതുവഴി കടന്നുപോകേണ്ടിയിരുന്ന മറ്റ് ട്രെയിനുകളെ വഴിതിരിച്ച് വിട്ടതായി നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ സിപിആർഒ ഉദ്യോഗസ്ഥനായ പങ്കജ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകാനാണ് നിർദ്ദേശം.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X