കുണ്ടറ : സബ് സ്‌റ്റേഷനുള്ളിൽ ഷോക്കേറ്റ നിലയിൽ കണ്ട താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. പുനുക്കന്നൂർ കന്യാകുഴി സന്തോഷ് മുക്ക് രാജേഷ് ഭവനിൽ (ഹെവൻ) പരേതനായ രാജൻ പിള്ളയുടെയും കമലമ്മയുടെയും മകൻ ആർ.രാജീവ് (34) ആണ് മരിച്ചത്.
രണ്ട് വർഷമായി കെഎസ്ഇബി യിൽ കരാർ ജീവനക്കാരനായി ജോലിനോക്കി വരികയായിരുന്നു. കണ്ണനല്ലൂർ വൈദ്യുത സെക്ഷന്റെ പരിധിയിലെ പാലമുക്ക് 33 കെ.വി. സബ് സ്റ്റേഷനുള്ളിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ആയിരുന്നു അപകടമുണ്ടായത്. രാജീവും മറ്റൊരു ജീവനക്കാരനായ ഷെഫീക്കുമാണ് സബ് സ്റ്റേഷനിലുണ്ടായിരുന്നത്. ഷഫീക്ക് കൺട്രോൾ റൂമിനുള്ളിലായിരുന്നു. സർക്യൂട്ട് ബ്രേക്കർ ട്രിപ്പ് ആയതോടെ പുറത്തേക്ക് നോക്കിയ ഷഫീക്ക് യാർഡിൽ തീകത്തുന്നത് കണ്ടു. ഓടിയെത്തിയപ്പോൾ രാജീവിനെ പൊള്ളലേറ്റനിലയിൽ കണ്ടെത്തി.
50 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരിച്ചു. ആഗസ്റ്റിൽ വിവാഹ നിശ്ചയം നടത്താനിരിക്കുകയായിരുന്നു മരണം. ആറുമാസങ്ങൾക്ക് മുമ്പ് രാജീവിന്റെ അച്ഛനും പൊള്ളലേറ്റായിരുന്നു മരിച്ചത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080