നഗരത്തിലെ ജലക്ഷാമം കണക്കിലെടുത്ത് പൊതുശൗചാലയങ്ങളിൽ നിരക്ക് ഇരട്ടിയാക്കി; മാളുകളിലെ ശൗചാലയങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും ഉയർന്നു
ബെംഗളൂരു : കടുത്തജലക്ഷാമം കാരണം ബെംഗളൂരുവിലെ പൊതുശൗചാലയങ്ങളിലെ നിരക്ക് ഇരട്ടിയാക്കി. നിലവിൽ പൊതുശൗചാലയങ്ങളിൽ ഭൂരിഭാഗവും കുളിക്കാനുള്ള സൗകര്യമൊരുക്കുന്നില്ല. ജലക്ഷാമം അതിരൂക്ഷമായ മേഖലകളിൽ ചില ശൗചാലയങ്ങൾ താത്കാലികമായി അടയ്ക്കുകയും ചെയ്തു മുൻപ് ശൗചാലയം ഉപയോഗിക്കുന്നതിന് രണ്ടുമുതൽ അഞ്ചുരൂപവരെ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനിമുതൽ നാലുമുതൽ പത്തുരൂപവരെ നൽകേണ്ടിവരും.
വെള്ളം കൂടുതൽ വേണമെങ്കിൽ അധികനിരക്കും നൽകണം. ടാങ്കറിൽ വെള്ളമെത്തിക്കുന്നതിന്റെ ചെലവ് കുത്തനെ കൂടിയത് ചൂണ്ടിക്കാട്ടിയാണ് പൊതുശൗചാലയങ്ങളുടെ നടത്തിപ്പുകാർ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. നിലവിൽ പൊതുശൗചാലയങ്ങളിൽ ഭൂരിഭാഗവും കുളിക്കാനുള്ള സൗകര്യമൊരുക്കുന്നില്ല. ജലക്ഷാമം അതിരൂക്ഷമായ മേഖലകളിൽ ചില ശൗചാലയങ്ങൾ താത്കാലികമായി അടയ്ക്കുകയും ചെയ്തു.
പൊതുശൗചാലയങ്ങളെ കൂടുതലായി ആശ്രയിക്കുന്ന ഓട്ടോതൊഴിലാളികളും കൂലിത്തൊഴിലാളികളുമാണ് ഇതോടെ പ്രതിസന്ധിയിലായത്.
യാത്രചെയ്യുന്ന സ്ത്രീകളും ബുദ്ധിമുട്ടനുഭവിക്കുന്നു. നഗരത്തിലെ മാളുകളിലെ ശൗചാലയങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ വർധിച്ചിട്ടുമുണ്ട്
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080