താൻ എല്ലാവരിലും മുകളിലാണെന്ന് സംഗീത സംവിധായകൻ ഇളയരാജ. ഇളയരാജയുടെ വക്കീൽ സതീഷ് പ്രസാരൺ എക്കൊ റെക്കോർഡിങ് കമ്പനിയുടെ അപ്പീലിനെതിരെയാണ് ഇത്തരമൊരു പരാമർശം ഇളയരാജ നടത്തിയത്.
കോപ്പിറൈറ്റ് ആക്‌ട് 1957 സെക്ഷൻ 57 പ്രകാരം 2019ൽ 1000 സിനിമകളിലായി ഇളയരാജ സംഗീതം നൽകിയ 4500 ഗാനങ്ങൾക്ക് മദ്രാസ് ഹൈക്കോടതി ഏകാംഗ ബെഞ്ച് അദ്ദേഹത്തിന് പ്രത്യേക ധാർമ്മിക അവകാശങ്ങൾ അനുവദിച്ചു നൽകിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് എക്കൊ റെക്കോഡിങ് കമ്പനി അപ്പീൽ നൽകിയത്. ‘ഞാൻ അഹങ്കാരിയാണെന്ന് നിങ്ങൾക്ക് തോന്നാം. ഞാൻ തീർച്ചയായും ദൈവത്തിന് മുകളിലല്ല, അവനു താഴെയാണ്, ഞാൻ എല്ലാവരിലും മുകളിലാണ്’ എന്നാണ് വക്കീൽ കോടതിയിൽ പറഞ്ഞത്.
എക്കൊ കമ്ബനിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് നാരായൺ 1957ലെ പകർപ്പവകാശ നിയമത്തിലെ വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിൽ ജസ്റ്റിസ് അനിത സുമന്തിന്റെ സിംഗിൾ ബെഞ്ചിന് പിഴവ് സംഭവിച്ചതായി പറഞ്ഞു. അപ്പീൽ ജസ്റ്റിസുമാരായ ആർ. മഹാദേവൻ, മുഹമ്മദ് ഷഫീഖ് എന്നിവർക്ക് മുന്നിലാണ് ലിസ്റ്റ് ചെയ്തത്.
സിനിമാ നിർമ്മാതാവിൽ നിന്ന് പണം വാങ്ങിക്കഴിഞ്ഞാൽ മ്യൂസിക് കമ്പോസറിനു പിന്നെ ആ പാട്ടിന് മേൽ അവകാശമുണ്ടായിരിക്കില്ല. എന്നാൽ റോയൽറ്റിക്ക് അവകാശം മ്യൂസിക് കമ്പോസറിനുണ്ടാവും. ഇളയരാജയുടെ 4500 പാട്ടുകളുടെ അവകാശം അതാത് സിനിമകളുടെ നിർമ്മാതാക്കളിൽ നിന്നാണ് എക്കോ കമ്പനി വാങ്ങിയത്. എന്നാൽ ഇതിനെതിരെ 2014ൽ കോടതിയെ സമീപിച്ച ഇളയരാജയ്ക്ക് അനുകൂലമായി 2019ൽ കോടതി വിധി വന്നു. ഇതേ വിധിയിൽ മാറ്റങ്ങൾ വരുത്താതെ 4500 ഗാനങ്ങൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ 4500 പാട്ടുകൾക്കു മേൽ പ്രത്യേക ധാർമ്മിക അവകാശങ്ങൾ സ്വന്തമാക്കിയ ഇളയരാജ ഈ പാട്ടുകൾ ഉപയോഗിക്കാൻ മ്യൂസിക് സ്ട്രീമിങ് ആപ്പായ സ്പോട്ടിഫൈയ്ക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. എക്കൊ റെക്കോർഡിങ്സും, സ്പോട്ടിഫൈയും
ഇതോടെ 4500 പാട്ടുകൾക്ക് ഇളയരാജയ്ക്ക് റോയൽറ്റി നൽകുന്നുണ്ട്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080