ആന്ധ്രാപ്രദേശ് : പ്രതിദിനം ആയിരക്കണക്കിന് ഭക്തരെ ആകർഷിക്കുന്ന തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ ശ്രീവാരി ലഡ്ഡൂകളുടെ രുചി നിർണയിക്കുന്നതിൽ ചേർക്കുന്ന നെയ്യിന് ഒരു വലിയ പങ്കുണ്ട്്.
എന്നാൽ ലെഡ്ഡു നിർമ്മിക്കാനായി ചേർക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളിൽ വിവാദം കത്തുകയാണ്. കഴിഞ്ഞ സർക്കാർ നെയ്യ് ബ്രാൻഡ് മാറ്റുകയും പുതിയതായി അധികാരത്തിൽ എത്തിയ സർക്കാർ വീണ്ടും അത് മാറ്റി പഴയ നെയ് ബ്രാന്റിന് കരാർ നൽകുകയും ചെയ്തിരിക്കുകയാണ്.
തിരുപ്പതിയിൽ പ്രതിദിനം ഏകദേശം 3.5 ലക്ഷം ലഡ്ഡൂകൾ നിർമ്മിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഒരു കഷണം ഉണ്ടാക്കാൻ ഏകദേശം 40 രൂപ ചിലവാകും. ലഡ്ഡൂകൾ തയ്യാറാക്കാൻ, 750 കിലോ കശുവണ്ടി, 500 കിലോ ഉണക്കമുന്തിരി, 200 കിലോ ഏലക്ക എന്നിവ ആവശ്യമാണ്. പ്രതിദിനം 400-500 കിലോ നെയ്യാണ് ഉപയോഗിക്കുന്നത്. എന്നാൽ വൈഎസ്‌ആർ കോൺഗ്രസ് പാർട്ടിയുടെ കാലത്ത് നെയ്യിൽ മത്സ്യ എണ്ണയും ബീഫ് ടാല്ലോയും കണ്ടെത്തിയെന്ന ലാബ് റിപ്പോർട്ട് ഉദ്ധരിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് വിവാദം തുടങ്ങിവെച്ചത്.
ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ, 15 വർഷത്തെ സഹകരണത്തിന് ശേഷം, വിലനിർണ്ണയ പ്രശ്നങ്ങളെ തുടർന്ന് കർണാടക മിൽക്ക് ഫെഡറേഷനിൽ (കെഎംഎഫ്) നിന്ന് ലഡ്ഡൂകൾക്കായി നന്ദിനി നെയ്യ് വാങ്ങുന്നത് നാലുവർഷം മുമ്ബ് നിർത്തിയെന്നും പകരം മറ്റൊരു ബ്രാൻഡ് നെയ് വാങ്ങിയെന്നും അത് മൃഗക്കൊഴുപ്പ് അടങ്ങിയതാണെന്നും പുതിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചു.
ക്ഷേത്രം കൈകാര്യം ചെയ്യുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോർഡ്, ഓരോ ആറു മാസത്തിലും നെയ്യ് വിതരണത്തിനായി ടെൻഡർ ക്ഷണിക്കുകയും പ്രതിവർഷം 5 ലക്ഷം കിലോ നെയ്യ് വാങ്ങുകയും ചെയ്യാറുണ്ട്. ഇതിനിടെ നന്ദിനി പാലിന്റെ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിക്കാൻ കർണാടക മന്ത്രിസഭ നേരത്തേ അനുമതി നൽകി. കർണാടക മിൽക്ക് ഫെഡറേഷൻ, പാൽ വില വർധനവ് മൂലം നെയ്യ് മറ്റൊൾക്ക് കരാർ നൽകുകയും ചെയ്തു. ഇതോടെ വൈഎസ്‌ആർസിപി സർക്കാർ തിരുപ്പതി ലഡ്ഡു നിർമ്മാണത്തിനുള്ള നെയ്യ് തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ നിന്നുള്ള ബ്രാൻഡിൽ നിന്ന് വാങ്ങാൻ ക്ഷേത്ര ബോർഡിന്മേൽ സമ്മർദ്ദം ചെലുത്തി. ഈ നെയ് ഗുജറാത്തിലെ ഒരു ലാബിൽ പരിശോധന നടത്തിയപ്പോൾ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്നും അത് ക്ഷേത്രം അശുദ്ധമാക്കിയെന്നും ചന്ദ്രബാബു നായിഡു ആക്ഷേപിച്ചു.
ജൂലൈയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നായിഡുവിന്റെ ടിഡിപി ആന്ധ്രാപ്രദേശിൽ ബിജെപിയും ജനസേനയുമായി സഖ്യമുണ്ടാക്കി 167 സീറ്റുകൾ നേടി അധികാരത്തിലെത്തിയതിന് പിന്നാലെ ലഡ്ഡൂകൾക്കായി ഗുണനിലവാരമുള്ള നെയ്യ് സംഭരിക്കുന്നതിന് ഉൾപ്പെടുത്തേണ്ട നിബന്ധനകളും വ്യവസ്ഥകളും ഉപദേശിക്കാൻ ടിടിഡി ഒരു കമ്മിറ്റിയെ തന്നെ രൂപീകരിച്ചു. കർണാടകയിലെ നന്ദിനി നെയ്യുമായുള്ള കരാർ വീണ്ടും കൊണ്ടുവരികയും ഓഗസ്റ്റ് മുതൽ ഈ നെയ്യ്് വിതരണം ചെയ്യാനും ആരംഭിച്ചിട്ടുണ്ട്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X