കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാവിലെ 9 മുതൽ 11 വരെ എറണാകുളം ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാര ചടങ്ങുകൾ വൈകിട്ട് നാലിന് പച്ചാളം ശ്മശാനത്തിൽ നടക്കും.
2001ലെ എ കെ ആന്റണി മന്ത്രിസഭയിൽ പിന്നാക്ക-പട്ടികജാതി ക്ഷേമ മന്ത്രിയായിരുന്നു കുട്ടപ്പൻ. നാലു തവണ നിയമസഭാംഗമായിരുന്നു. 1980ൽ വണ്ടൂരിൽ നിന്നാണ് കുട്ടപ്പൻ ആദ്യമായി നിയമസഭയിലെത്തിയത്. 1987-ൽ ചേലക്കരയിൽ നിന്നും 1996-ലും 2001-ലും ഞാറക്കലിൽ നിന്നും വിജയിച്ചു. 2001 മെയ് മുതൽ 2004 ഓഗസ്റ്റ് വരെ പിന്നാക്ക – പട്ടികജാതി ക്ഷേമ മന്ത്രിയായിരുന്നു.
2013ൽ മസ്തിഷ്‌കാഘാതത്തെ തുടർന്ന് കുട്ടപ്പൻ പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു.
കോൺഗ്രസ് പരിവന്തവാടി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച കുട്ടപ്പൻ 1978ൽ കോൺഗ്രസിൽ ചേർന്നു. കെപിസിസി ജനറൽ സെക്രട്ടറി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, കോൺഗ്രസ് (ഐ) പട്ടികജാതി – വർഗ സെൽ സംസ്ഥാന ചെയർമാൻ, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, ഖാദി, വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
1947 ഏപ്രിൽ 12 ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലെ വളക്കുഴി ഇലവുങ്കൽ അയ്യപ്പന്റെയും കല്യാണിയുടെയും ഇലവുങ്കൽ അയ്യപ്പന്റെയും കല്യാണിയുടെയും മകനായി ജനിച്ച കുട്ടപ്പൻ എംബിബിഎസ് ബിരുദധാരിയാണ്. Rt. അധ്യാപിക ബിബി ജോണാണ് ഭാര്യ. മക്കൾ അജിത് പ്രശാന്ത്, അനന്തു പ്രവീൺ.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ