ബെംഗളൂരു : സവാള കയറ്റുമതിക്ക് ഏർപ്പെടുത്തിയ നികുതി കർണാടകത്തിൽ മാത്രം പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയിൽ മഹാരാഷ്ട്രയിലെ കർഷകർ പ്രക്ഷോഭത്തിലേക്ക്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് സവാള കയറ്റുമതി നിരോധിച്ച സർക്കാർനടപടിയിൽ സംസ്ഥാനത്തെ കർഷകർ ഏറെ നഷ്ടം സഹിക്കുകയായിരുന്നു. പിന്നീട് കയറ്റുമതിനിരോധനം പിൻവലിച്ചെങ്കിലും കയറ്റുമതിനികുതി ഏർപ്പെടുത്തുകമൂലം കർഷകർ വീണ്ടും പ്രയാസത്തിലായി.
കയറ്റുമതിനികുതി 40 ശതമാനം ഏർപ്പെടുത്തിയതിനുപുറമേ ടണ്ണിന് 550 ഡോളറിലേ സവാള കയറ്റുമതിചെയ്യാൻ പാടുള്ളൂവെന്ന നിബന്ധനയും സർക്കാർ വെച്ചിരുന്നു. ഇതോടെ സവാള വില 770 ഡോളറോളമായി ഉയരും. 350 ഡോളറിന് പാകിസ്താനിൽനിന്നും ഈജിപ്തിൽനിന്നും സവാള ലഭിക്കുമ്പോൾ ഇവിടെനിന്ന് ആര് സവാള വാങ്ങുമെന്നാണ് കർഷകർ ചോദിക്കുന്നത്.
സവാള കയറ്റുമതിനികുതി ഒഴിവാക്കണമെന്ന ആവശ്യം കുറച്ചുകാലമായി കർഷകർ ഉയർത്തുന്നുണ്ടെങ്കിലും ഇത് കർണാടകത്തിൽ മാത്രം അനുവദിച്ചതാണ് ഇപ്പോൾ പ്രശ്നമായത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp