കൊല്ലം: ജില്ലാ ജയിലിൽ തടവിൽ കഴിയുന്ന റിമാൻഡ് പ്രതിയുടെ മുടി വെട്ടരുതെന്ന് കോടതി ഉത്തരവ്. സിനിമയിലെ അവസരം നഷ്ടമാകുമെന്ന് കാട്ടിയുള്ള പ്രതിയുടെ അപേക്ഷയെ തുടർന്നാണ് നടപടി. ട്രെയിൻ യാത്രക്കാരിക്കെതിരെ മോശമായി പെരുമാറിയെന്ന പരാതിയിൽ പിടിയിലായ ആർ എസ് ജ്യോതി (38) ആണ് കോടതിയെ സമീപിച്ചത്. ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നയാളാണ് ജ്യോതി.
കൊല്ലം റെയിൽവേ പൊലീസായിരുന്നു ജ്യോതിയെ പിടികൂടിയത്. റിമാൻഡിൽ കഴിയവെ അധികൃതർ മുടി വെട്ടാൻ ശ്രമിച്ചതിനെതിരെയാണ് കോടതിയെ സമീപിച്ചത്. ജ്യോതിയുടെ നീട്ടിവളർത്തിയ മുടി വെട്ടാൻ ചൊവ്വാഴ്ച കൊല്ലം ജില്ലാ ജയിൽ അധികൃതർ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകൻ വഴി ഇയാൾ കോടതിയെ സമീപിച്ചത്. തമിഴ്‌സിനിമയിൽ വില്ലൻ വേഷം ചെയ്യേണ്ടതിനാൽ മുടി വെട്ടരുതെന്നായിരുന്നു ആവശ്യം.
ജയിൽ മാന്വൽ ചൂണ്ടിക്കാട്ടി മുടി വെട്ടണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ പ്രതിക്ക് അവസരം നഷ്ടമാകരുതെന്ന് കോടതി നിർദേശിക്കുകയായിരുന്നു. കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജ്യോതിക്ക് വേണ്ടി അഭിഭാഷകരായ വേണു ജെ പിള്ള, വൈശാഖ് വി നായർ, എസ് ശ്രീജിത്ത് എന്നിവരാണ് ഹാജരായത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080