കൊല്ലം 8.11.2023: മയ്യനാട് രേവതി ഹൗസിൽ രാജശേഖരന്റെ (60) ജീവനാണ് കൊല്ലം പള്ളിത്തോട്ടം പോലീസ് സ്‌റ്റേഷനിലെ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ രാജേഷ് കുമാർ എ.സി, സി.പി.ഒ ദീപക് എന്നിവരുടെ അവസരോചിതമായ ഇടപെടൽ കൊണ്ട് തിരികെ ലഭിച്ചത്.
ഹൃദയാഘാതമുണ്ടായി നിലത്തുവീണു കിടന്ന സുരക്ഷാ ജീവനക്കാരന്റെ ജീവൻ രക്ഷിച്ചത് നൈറ്റ് പട്രോളിംഗ് നടത്തിയ രണ്ടു പോലീസ് ഉദ്യോഗസ്ഥരാണ്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെ പള്ളിത്തോട്ടം സ്‌റ്റേഷൻ പരിധിയിലെ സ്വകാര്യ സ്ഥാപനത്തിന്റെ മുന്നിലെ ബീറ്റ് ബുക്കിൽ ഒപ്പിടാൻ എത്തിയതായിരുന്നു പോലീസ് സംഘം. കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരനെ സ്ഥിരം ഇരിക്കാറുള്ള സ്ഥാനത്ത് കാണാത്തതിനാൽ പോലീസ് ഉദ്യോഗസ്ഥർ അവിടെ പരിശോധിച്ചപ്പോഴാണ് മഴ നനഞ്ഞു തറയിൽ വീണു കിടക്കുന്ന രാജശേഖരനെ കണ്ടത്.
ഉടൻ തന്നെ പള്ളിത്തോട്ടം എസ്എച്ച്ഒ ഫയാസിനെ വിവരം അറിയിക്കുകയും കൊല്ലം കൺട്രോൾ റൂമിൽ അറിയിച്ച് ആംബുലൻസ് വിളിച്ചുവരുത്തി രാജശേഖരനെ ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഏഴര മണിക്ക് കുഴഞ്ഞുവീണ രാജശേഖരന്റെ ദൃശ്യങ്ങളാണ് കാണാൻ കഴിഞ്ഞത്. അഞ്ചു മണിക്കൂറോളം അവശനായി കിടക്കേണ്ടിവന്നു. പോലീസ് ഉദ്യോഗസ്ഥർക്ക് നാടിൻറെ അഭിനന്ദ പ്രവാഹമായിരുന്നു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ