തുടർച്ചയായ മൂന്നാം മാസവും മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ വലിയ നഷ്ടം നേരിട്ട് സ്വകാര്യ ടെലികോം കമ്പനികൾ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) സെപ്റ്റംബറിലെ കണക്കു പ്രകാരം ജിയോക്ക് 79 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. വോഡഫോണിന് 15 ലക്ഷം ഉപയോക്താക്കളെയും എയർടെല്ലിന് 14 ലക്ഷം ഉപയോക്താക്കളെയും നഷ്ടമായി. സെപ്റ്റംബറിൽ രാജ്യത്തെ പുതിയ കസ്റ്റമേഴ്‌സിന്റെ എണ്ണത്തിൽ വളർച്ച നേടിയത് പൊതുമേഖലാ കമ്പനിയായ ബി.എസ്.എൻ.എൽ മാത്രമാണ്. 8.49 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ബി.എസ്.എൻ.എൽ നേടിയത്.
കഴിഞ്ഞ ജൂലൈയിൽ സ്വകാര്യം ടെലികോം കമ്പനികൾ മൊബൈൽ നിരക്കുകൾ കാര്യമായ വർധിപ്പിച്ചിരുന്നു. ഇതാണ് ഉപയോക്താക്കളെ കൂട്ടത്തോടെ ബി.എസ്.എൻ.എല്ലിലേക്ക് മാറാൻ പ്രേരിപ്പിച്ചത്. മൊബൈൽ നിരക്കുകൾ 11 മുതൽ 25 ശതമാനം വരെ വർധനയാണ് സ്വകാര്യ കമ്പനികൾ വരുത്തിയത്. വിപണി വിഹിതത്തിൽ ജിയോ
രാജ്യത്തെ വയർലെസ് കണക്ഷനുകളുടെ വിപണി വിഹിതത്തിൽ റിലയൻസ് ജിയോയാണ് മുന്നിൽ. സെപ്റ്റംബർ അവസാനം വരെയുള്ള കണക്ക് പ്രകാരം 40.20 ശതമാനമാണ് വിപണി വിഹിതം. എയർടെല്ലിന് 33.24 ശതമാനവും വോഡഫോണിന് 18.41 ശതമാനവും ബി.എസ്.എൻ.എല്ലിന് 7.98 ശതമാനവുമാണിത്. റിലയൻസ് ജിയോയുടെ ആക്ടീവ് ഉപയോക്താക്കളുടെ എണ്ണത്തിൽ 17.3 ലക്ഷത്തിന്റെ വർധനയുണ്ടായി. അതേസമയം, ഭാരതി എയർടെല്ലിന് 13.1 ലക്ഷം ആക്ടീവ് ഉപയോക്താക്കളെ നഷ്ടമായി. വോഡഫോൺ ഐഡിയയ്ക്ക് 31.1 ലക്ഷം പേരായാണ് ഈ വിഭാഗത്തിൽ നഷ്ടമായത്. ബി.എസ്.എൻ.എല്ലിന്റെ ആക്ടീവ് ഉപയാക്കാളുടെ എണ്ണം സെപ്റ്റംബറിൽ 11.7 ലക്ഷം വർധിച്ചു.
കേരളത്തിലും മുന്നേറി ബി.എസ്.എൻ.എൽ
കേരളത്തിലും സെപ്റ്റംബറിൽ വയർലെസ് വരിക്കാരുടെ എണ്ണത്തിൽ കൂടുതൽ വർധന നേടിയത് ബി.എസ്.എൻ.എൽ ആണ്. പുതുതായി 27,398 പേരെയാണ് കൂട്ടിച്ചേർത്തത്. ഭാരതി എയർടെൽ 4,508 ഉപയോക്താക്കളെ അധികമായി നേടി. അതേസമയം, വോഡഫോണിനും ജിയോയ്ക്കും പുതിയ വരിക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി. ജിയോയ്ക്ക് 1.97 ലക്ഷം വരിക്കാരെ നഷ്ടമായപ്പോൾ വോഡഫോണിന് 62,984 പേരെ നഷ്ടമായി.
കേരളത്തിലെ മൊത്തം വരിക്കാരുടെ എണ്ണത്തിൽ സെപ്റ്റംബറിൽ 2.28 ലക്ഷത്തിന്റെ വർധനയുമു ണ്ടായി. സെപ്റ്റംബർ 30 വരെ മൊത്തം 4.1 കോടി മൊബൈൽ കളക്ഷനുകളാണ് കേരളത്തിലുള്ളത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080