Monday, June 16, 2025

ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ആവശ്യപ്പെട്ടു; അസിസ്റ്റന്റ് സർജനെ സസ്‌പെൻഡ് ചെയ്തു.

അടൂർ : ശസ്ത്രക്രിയയ്ക്ക് 12000 രൂപ കൈക്കൂലി ആവശ്യപ്പെട്ട അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജനെ സസ്‌പെൻഡ് ചെയ്തു. ഡോക്ടർ എസ്. വിനീതിനെയാണ് ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തത്. ഡിഎംഒയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. പുറത്തെ മുഴ നീക്കം ചെയ്യാൻ എത്തിയ സ്ത്രീയോട് 12000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. ഡിഎംഒയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

ഇതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടന അടക്കം പ്രതിഷേധവും ശക്തമാക്കിയിരുന്നു. ഡോക്ടറെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം ഡിഎംഒ എടുക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

കഴിഞ്ഞ ദിവസമാണ് കൈക്കൂലി ആരോപണത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിഎംഒയോട് അടിയന്തര റിപ്പോർട്ട് തേടുകയായിരുന്നു. പരാതി നൽകി 10 ദിവസം ആയിട്ടും സൂപ്രണ്ട് റിപ്പോർട്ട് നൽകിയില്ലെന്നായിരുന്നു ആക്ഷേപം. എന്നാൽ ആശുപത്രിയിൽ സർജറി ചെയ്യാൻ പണം ചോദിച്ചിട്ടില്ലെന്നും, പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് ശസ്ത്രക്രിയ ചെയ്യാനാണ് തുക ആവശ്യപ്പെട്ടത് എന്നുമാണ് ഡോക്ടറുടെ വിശദീകരണം.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts