തിരുവനന്തപുരം: ട്രെയിനിൽ ടി.ടി.ഇക്ക് വേരെ വീണ്ടും ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് 1270 ജനശതാബ്ദി എക്‌സ്പ്രസിൽ തിരുവനന്തപുരത്ത് വച്ച് ടി.ടി.ഇ ജയ്‌സനു നേർക്കാണ് ആക്രമണമുണ്ടായത്.
ജയ്‌സന് മുഖത്തടിയേറ്റു. കണ്ണിനു താഴെ പരിക്കുണ്ട്. ഭിക്ഷക്കാരനെന്ന് സംശയിക്കുന്ന ആൾ ട്രെയിനിൽ കയറുന്നത് തടഞ്ഞപ്പോഴായിരുന്നു ആക്രമണം. ടിക്കറ്റ് ഉണ്ടായിരുന്നില്ല. തർക്കത്തിനിടെ ആദ്യം അക്രമി തുപ്പി. തുടർന്ന് തന്നെ അടിക്കാൻ വന്നു. ഒഴിഞ്ഞുമാറിയപ്പോൾ വീണ്ടും ആക്രമിച്ചു. മാസ്‌ക് വലിച്ചുകീറി. കണ്ണിനു താഴെ വീണ്ടും അടിക്കുകയായിരുന്നു. അക്രമി മദ്യപിച്ചിരുന്നതായി തോന്നുന്നില്ലെന്നും ഇടിയിൽ കണ്ണ് നഷ്ടപ്പെടാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നും ജയ്‌സൺ പറഞ്ഞു.
ടി.ടി.ഇയെ ഇടിച്ചയാൾ കേറ്ററിംഗ് തൊഴിലാളിയെ തള്ളിയിട്ട ശേഷം രക്ഷപ്പെട്ടുവെന്ന് ദൃക്‌സാക്ഷി പറയുന്നു. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ ഇയാൾ അസഭ്യം പറഞ്ഞുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ട്രെയിൻ എറണാകുളത്ത് എത്തിയപ്പോൾ ജയസൻ ഇറങ്ങി ആശുപത്രിയിൽ ചികിത്സ തേടി.
ആക്രമണം സംബന്ധിച്ച് ആർപിഎഫിന് പരാതി നൽകിയെന്നും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നും ജയ്‌സൻ അറിയിച്ചു. ചൊവ്വാഴ്ച രാത്രി എറണാകുളം -പട്‌ന സൂപ്പർ ഫാസ്റ്റിലെ ടി.ടി.ഇ വിനോദ് കണ്ണനെ ഒഡീഷ സ്വദേശി രജനീകാന്ത ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയിരുന്നു. ടിക്കറ്റ് ഇല്ലാതെ റിസർവ് കമ്ബാർട്ട്‌മെന്റിൽ കയറിയ രജനീകാന്തയെ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക 👇
+916238895080