കുണ്ടറ : 17-6-2024 ന് കേരളപുരത്താണ് സംഭവം നടന്നത്. തുണി മടക്കിവെക്കാഞ്ഞത് എന്താടി എന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദ്ധിച്ചത്. കുട്ടിയുടെ തല കതകിൽ കൊണ്ടിടിപ്പിച്ചു. കാലിൽ പിടിച്ചു നിലത്തുകുത്തി. തോളെല്ല് പൊട്ടിയിട്ടുണ്ട്. സംഭവ സമയത്ത് വീട്ടിൽ അനിയത്തി മാത്രമേ ഉണ്ടായിരുന്നുള്ളു.
ജോലിക്ക് പോയിട്ട് വൈകുന്നേരം ആയപ്പോഴേക്കും കുട്ടിയുടെ ‘അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മകളുടെ മുഖമൊക്കെ മുറിവ് പറ്റിയത് കണ്ടത്. അപ്പോൾ ഭർത്താവു പറഞ്ഞത് പട്ടിയെ കുളിപ്പിച്ചോണ്ടിരുന്നപ്പോൾ മകൾ സ്റ്റെപ്പിൽ നിന്നും മറിഞ്ഞു വീണു പരിക്ക് പറ്റിയതാണെന്നാണ്. പിന്നീട് ആണ് അറിയുന്നത് അച്ഛൻ മർദിച്ചതാണെന്നു.
കൊറ്റങ്കര മനക്കര കിഴക്കതിൽ സ്വദേശിയും കേരളപുരത്ത് വാടകയ്ക്ക് താമസിക്കുന്നതുമായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തുണി മടക്കിവെയ്ക്കാൻ താമസിച്ചത് ചോദ്യം ചെയ്തായിരന്നു മർദനം. മർദ്ദനത്തിൽ കുട്ടിയുടെ തോളെല്ലിന് പരിക്കേറ്റിട്ടുണ്ട്. നെറ്റി മുറിഞ്ഞിട്ടുമുണ്ട്. കട്ടിലിൽ കിടക്കുന്ന വസ്ത്രം കുട്ടി മടക്കിവയ്ക്കാൻ താമസിച്ചെന്ന് പറഞ്ഞാണ് പിതാവ് കുട്ടിയെ ക്രൂരമായി മർദിച്ചത്.
കുട്ടിയുടെ തല കതകിൽ പല തവണ ഇടിച്ചതായും കാലിൽ പിടിച്ച് തറയിലേക്ക് എറിഞ്ഞതായും തോളിൽ ഇടിച്ചതായും പത്തുവയസുകാരി പോലീസിൽ മൊഴി നൽകി. കൊലപാതക ശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയ്യാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X