തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല മുക്കോലയിൽ ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം. സ്‌ഫോടനത്തിൽ നെടുമങ്ങാട് സ്വദേശി അനിരുദ്ധന് ഗുരുതര പരിക്കേറ്റു. 17 കാരനായ അനിരുദ്ധന്റെ രണ്ട് കൈപ്പത്തികളും തകർന്നതായാണ് വിവരം. അനിരുദ്ധിനെതിരെ അനധികൃത ബോംബ് നിർമ്മാണത്തിന് മുമ്ബും കേസുണ്ട്. അനിരുദ്ധിനെ കൂടാതെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്.
അനിരുദ്ധന്റെ സഹോദരൻ അഖിലേഷ്, ഇവർക്കൊപ്പമുണ്ടായിരുന്ന കിരൺ, ശരത് എന്നിവർക്കാണ് പരിക്കേറ്റത്. അഖിലേഷിന്റെ കാലിനേറ്റ പരിക്ക് ഗുരുതരമാണ് എന്നാണ് വിവരം. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചായിരുന്നു ഇവരുടെ ബോംബ് നിർമ്മാണം. ഇവർക്കെല്ലാവർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. കിരണിന്റെ പേരിൽ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണ കേസുണ്ട്.
അതേസമയം പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നാല് പേരും ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ടവരാണ് എന്ന് പൊലീസ് പറഞ്ഞു. വഞ്ചിയൂരിലെ ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് സംഘത്തെ അന്വേഷിച്ച് പൊലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിൽ പോയിരുന്നു. ബോംബ് നിർമിച്ചത് പൊലീസിനെ എറിയാനാണോ എന്നും സംശയമുണ്ട്.
മണ്ണന്തല സ്റ്റേഷൻ പരിധിയിൽ മുക്കോലയ്ക്കലിൽ ഒരു പാർക്കിനു സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടുകൂടിയായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം മരച്ചുവട്ടിലിരുന്ന് ബോംബ് നിർമാണത്തിൽ ഏർപ്പെടുകയായിരുന്നു. സ്ഫോടനത്തിന് പിന്നാലെ ഓട്ടോറിക്ഷ വിളിച്ചാണ് ഇവർ ആശുപത്രിയിലേക്ക് പോയത്. ഓട്ടോ ഡ്രൈവറോട് പാചകവാതകം ചോർന്ന് തീപിടിച്ച് പൊള്ളലേറ്റു എന്നായിരുന്നു പറഞ്ഞത്.
Follow us on
Kundara MEDIA
facebook | instagram | youtube | whatsapp | threads
⚠️⚠️⚠️⚠️⚠️⚠️⚠️⚠️
www.kundaramedia.com
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക 👇
+916238895080