നാഗ്പൂർ: നിരവധി വിദ്യാർഥിനികളെ ലൈംഗീകമായി പീഡിപ്പിച്ച കരിയർ കൗൺസിലിങ് വിദഗ്ധൻ അറസ്റ്റിൽ. നാഗ്പൂരിലെ സ്വന്തം വീട്ടിലായിരുന്നു ഇയാൾ കൗൺസിലിങ് നടത്തിവന്നിരുന്നത്. ഇതിൻറെ മറവിലായിരുന്നു പീഡനം. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഇയാൾ ഇത്തരത്തിൽ വിദ്യാർഥിനികളെ പീഡിപ്പിക്കുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
വർഷത്തിൽ 9 ലക്ഷം രൂപയാണ് വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്ന് കൗൺസിലിങ് സെഷന് വേണ്ടി പ്രതി വാങ്ങിച്ചിരുന്നത്. പീഡനത്തിനിരയായ പെൺകുട്ടികളിൽ ഒരാൾ പോലീസിൽ പരാതിപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിയുന്നത്.കൂടാതെ, ഇയാൾ പെൺകുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും ഫോണിൽ പകർത്തിയിരുന്നെന്നും ഇത് കാണിച്ച് വിദ്യാർഥിനികളെ നിരന്തരം ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തെറാപ്പിക്ക് വേണ്ടി അർദ്ധരാത്രിയിലായിരുന്നു ഇയാൾ വിദ്യാർഥിനികളെ തൻറെ ചേംബറിലേക്ക് വിളിപ്പിക്കാറുള്ളത്. ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങളിൽ നിന്നും മറ്റുള്ള മാനസിക പിരിമുറുക്കങ്ങൾക്കുള്ള പരിഹാരമെന്നോണമായിരുന്നു ഇയാൾ വിദ്യാർഥിനികൾക്ക് കൗൺസിലിങ് നൽകിയിരുന്നത്. രണ്ട് മാസം മുൻപാണ് സംഭവം പുറം ലോകമറിയുന്നത്. ഇതിന് പിന്നാലെ പീഡനത്തിനിരയായ പല വിദ്യാർഥിനികളും രംഗത്തെത്തുകയായിരുന്നു.
ഹുഡ്കേശ്വർ പോലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയുടെ ഭാര്യ ഉൾപ്പെടെ മൂന്ന് പേർക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരകളിൽ പലരും പ്രായപൂർത്തിയാകാത്തവരാണ്. പെൺകുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകിയതിന് ശേഷമാണ് ഇയാൾ പീഡിപ്പിച്ചിരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080