കേരളപുരം മാമൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടലിലാണ് സംഘർഷം ഉണ്ടായത്. 27ന് പുലർച്ചെ 1 മണിക്ക് തമിഴ്നാട് തൂത്തുക്കുടി സ്വദേശി പ്രിൻസ് (35), മാതൃ സഹോദരൻ റോബിൻസൺ (40), അംബാസമുദ്രം സ്വദേശി അരുൺ (23) എന്നിവർ ഹോട്ടലിൽ ആഹാരം കഴിക്കാൻ എത്തി. ഓഡർ ചെയ്ത ചിക്കൻ കറിക്ക് ഉപ്പ് ഇല്ല എന്ന് പ്രിൻസ് റോബിൻസണിനോട് പറഞ്ഞു. ഇത് കേട്ട ഹോട്ടൽ ജീവനക്കാരൻ ഉടമയുടെ മകൻ മുഹമ്മദ് ഷഫീനിനെ വിളിച്ച് കൊണ്ട് വരുകയും വാക്ക് തർക്കം ഉണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
സംഘർഷത്തിൽ കുറ്റിയിൽ ഹോട്ടൽ ഉടമ മഹഷൂർ കോയയുടെ മക്കളായ മുഹമദ് ഷാഫിൻ, മുഹമദ് അസർ, ഡ്രൈവർ റഷീദിൻ ഇസ്‌ലാം, തമിഴ് നാട് സ്വദേശികളായ പ്രിൻസ് (35), മാതൃ സഹോദരൻ റോബിൻസൺ (40), അംബാസമുദ്രം സ്വദേശി അരുൺ (23) എന്നിവർക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ റോബിൻസണിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രിൻസിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുഹമദ് ഷാഫിൻ, മുഹമദ് അസർ, ഡ്രൈവർ റഷീദിൻ ഇസ്‌ലാം എന്നിവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കമ്പി വടികൊണ്ട് അടിയേറ്റ റോബിൻസണിന്റെ തലയ്ക്ക് 27 തുന്നലുണ്ട്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ