തൃശ്ശൂർ: തൃശ്ശൂരിലെ സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 700 ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡിൽ ഉണ്ടായിരുന്നത്. രാവിലെ തുടങ്ങിയ റെയ്ഡ് രാത്രി വൈകിയും തുടരുകയാണ്.
കണക്കിൽപ്പെടാത്ത സ്വർണ്ണാഭരണങ്ങളും രേഖകളും കണ്ടെടുത്തുവെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു. 75 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി റെയ്ഡിൽ ഇതുവരെ കണ്ടെത്തിയത് 104 കിലോ സ്വർണം. സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണ് തൃശൂരിൽ നടക്കുന്നത്. അഞ്ച് വർഷത്തെ നികുതി വെട്ടിപ്പിന്റെ രേഖകൾ ഉൾപ്പടെ പരിശോധനയിൽ സംഘം കണ്ടെത്തിയിട്ടുണ്ട്. പരിശോധന തുടരുമെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ പറഞ്ഞു.
ഇന്നലെയാണ് ജില്ലയിൽ വിവിധയിടങ്ങളിൽ പരിശോധന ആരംഭിച്ചത്. സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് സ്‌പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. ഓപ്പറേഷൻ ടോറേ ഡെൽ ഓറോ എന്ന പേരിലാണ് പരിശോധന.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080